വികടകുമാരൻ
കഥാസാരം: ബിനു (വിഷ്ണു) ചില്ലറ കേസുകളുമായി തട്ടി മുട്ടി ജീവിക്കുന്ന ഒരു സാധാ വക്കീലാണ്. സുപ്രീം കോടതിയിൽ വരെ എത്തുന്ന ഒരു ക്രിമിനൽ ലൗയെർ ആകണം എന്നതാണ് ബിനുവിന്റെ ആഗ്രഹം. അങ്ങനെ ഇരിക്കെ ഒരു ഹോം ഗാർഡിനെ കാർ ഇടിച്ചു കൊന്ന കേസിലെ പ്രതി ബിനുവിന്റെ മുന്നിൽ എത്തുന്നു. പിന്നീടുള്ള ബിനുവിന്റെ പടയോട്ടം ആണ് വികട കുമാരൻ. സിനിമ അവലോകനം: ചിത്രം കണ്ടിറങ്ങിയ ഓരോ പ്രേക്ഷകനും, ചിത്രത്തിന്റെ പേര് തന്റെ പേരോട് ചേർത്ത് വെച്ചാൽ തെറ്റ് പറയാനാവില്ല. ബോബൻ സാമുവേൽ എന്ന സംവിധായകനിൽ നിന്ന് ഇത്തരം തട്ടി കൂട്ട് കഥകൾ പ്രതീക്ഷിച്ചില്ല. ഒരു ബന്ധവുമില്ലാത്ത രംഗങ്ങളെ ബന്ധപ്പെടുത്താൻ കഥാകൃത്തും പണിപെടുന്നത് കണ്ടപ്പോൾ, പ്രേക്ഷകന് എങ്ങനെയെങ്കിലും തിയ്യറ്ററിൽ നിന്ന് ഇറങ്ങി പോയാൽ മതിയെന്ന അവസ്ഥയായി. കണ്ടു പഴകിയ കഥാസന്ദര്ഭങ്ങളെ യാതൊരു പുതുമയോ മേന്മയോ അവകാശപ്പെടാനില്ലാത്ത ഇത്തരത്തിൽ വീണ്ടും അവതരിപ്പിക്കാനുള്ള കഴിവിനെ പ്രശംസിക്കുന്നു. അഭിനയം, അഭിനേതാക്കൾ: കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന വിജയ ചിത്രത്തിന് ശേഷം വിഷ്ണു - ധർമജൻ കൂട്ടുകെട്ട് വീണ്ടും പ്രേക്ഷകനെ കൈയിലെടുത്തു. റാഫി വീണ്ടും വീണ്ടും പ്രേക്ഷകനെ ചിരിപ്പിച്ചു കൊല്ലുന്നു. അ